കർപ്പൂര ദ്യുതിയാളവേ സൗവർണകാന്തി കവിയും
തൃപ്പാദമുള്ളിൽ വിലസണേ -സ്വാമീ
മുപ്പാരിനിരുൾ മായണൊരാദിവ്യമധുര സ്മിത
മെപ്പോഴുമെന്നിൽ നിറയണേ -സ്വാമീ
മമപുണ്യമാരണ്യവാസന്റെ പടിപൂജാ
നേരത്തു താലത്തിലെ മലരാകണേ
മലയേറി വന്നെത്തും പടി മുന്നിലായ്
ബലവും കിതയ്ക്കുന്ന നിമിഷങ്ങളിൽ
ഉടൽ ചേർത്തു കയ്യേറ്റുടൻ വന്നു നീ
നടചേർത്തൊരോർമയിൽ കുളിരുന്നു ഞാൻ
പ്രണതാർത്തി തീർക്കും മണിനാദമെങ്ങും
ഈ ശ്രീലകത്തെന്റെ ഹൃദയേശ്വരൻ
പൂങ്കാവനം ചുറ്റും നീലാംബരം
പുലർമഞ്ഞിലാനന്ദ പുളകാങ്കുരം
മണിമാളികത്തേക്കു മിഴി ചെല്ലവേ
മണികണ്ഠ തപമാളുമാത്മാർത്ഥമായ്
ഇനിയെത്ര ജന്മം ഇവിടെത്തിയാലും
ഈ ധന്യതയ്ക്കെന്തു കുറവന്നിടാൻ
~~~~*~~~~